അനുകൂല കാലാവസ്ഥയില്‍ തോട്ടങ്ങളില്‍ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിള്‍ ലഭിക്കാറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. എല്ലാ വര്‍ഷവും റമദാന്, ഈസ്റ്റര്‍ വിപണികളാണ് കൈതച്ചക്ക വ്യാപാരത്തിന്റെ പ്രധാനസമയം. ഇത്തവണ ആഘോഷകാലയളവ് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും നിരാശയായിരുന്നു ഫലം. വരും ദിവസങ്ങളില്‍ മഴ പെയ്തില്ലെങ്കില്‍ ഉൽപാദനത്തില് വന്‍ ഇടിവാകും ഉണ്ടാകുക.
കരാറെടുത്തും പാട്ടത്തിനെടുത്തുമാണ് കൂടുതല്‍ ആളുകളും കൈതകൃഷി നടത്തുന്നത്. കിഴക്കന്‍ മേഖലയില്‍ ഫാമിങ് കോര്‍പറേഷനില്‍ ഉള്‍പ്പെടെ ഏക്കറുകണക്കിന് ഭൂമിയിലാണ് കൈതച്ചക്ക കൃഷി നടക്കുന്നത്. സാധാരണ പൈനാപ്പിളിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്ന കാലമാണിത്. എന്നാല്‍, ആവശ്യത്തിനനുസരിച്ച് പൈനാപ്പിള്‍ ലഭ്യമാക്കാനുമില്ല.