ചെറുകിട റംബുട്ടാൻ കർഷകർ ഭാവിയിൽ നിലനിൽക്കില്ല: കാരണങ്ങളും വാണിജ്യ കൃഷിയുടെ സാധ്യതകളും | Future of Rambutan Farming in Kerala

കേരളത്തിന്റെ കാർഷിക മേഖലയിൽ ഒരു നിശബ്ദ വിപ്ലവം അരങ്ങേറുകയാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വിളയായ റബ്ബറിന്റെ വിസ്തൃതി പതിയെ, ക്രമാനുഗതമായി കുറയുകയും അവിടേക്ക് ഉയർന്ന മൂല്യം ലഭിക്കുന്ന (High Value Crops) പഴവർഗവിളകളുടെ വാണിജ്യകൃഷി വ്യാപിക്കുകയും ചെയ്യുന്നു എന്നുള്ളതാണത്. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിന്റെ കുന്നിൻ ചെരിവുകളിൽ (Foot Hills).

ഈ മാറ്റത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്. റബർകൃഷിയിൽ നിന്നും ലഭിക്കുന്ന കുറഞ്ഞ ലാഭം, ടാപ്പ് ചെയ്യാൻ ആളെ കിട്ടാത്ത അവസ്ഥ, ദൂരെയിരുന്നു ചെയ്യാൻ കഴിയാത്ത പരിപാലന പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് അതിൽ പ്രധാനം. ഇതൊക്കെ ആളുകളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഹോം ഗ്രോൺ പോലെയുള്ള നഴ്സറികളുടെ സ്വാധീനം ഈ മാറ്റത്തിന് ഉത്തേജക ശക്തി ആകുന്നുണ്ട്.

വിദേശ പഴവർഗ്ഗ വിളകളിൽ കർഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരിക്കുന്നത് റമ്പൂട്ടാനാണ്.

വാണിജ്യ റമ്പുട്ടാൻ കൃഷി: ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾ

റമ്പുട്ടാൻ കൃഷി വാണിജ്യ അടിസ്ഥാനത്തിൽ ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരിക്കണം:

1. റംബുട്ടാൻ ഒരു നിത്യഹരിത ട്രോപ്പിക്കൽ വൃക്ഷമാണ്. അതിന് ഏറ്റവും അനുയോജ്യമായ താപനില 22 മുതൽ 32 ഡിഗ്രി വരെയാണ്. ഈ താപനില ഉള്ളിടങ്ങളിൽ മാത്രം വാണിജ്യ കൃഷി ചെയ്യാൻ കൃഷിക്ക് ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
2. വർഷം മുഴുവൻ കൃത്യമായ ഇടവേളകളിൽ മഴ ലഭിക്കുന്നുണ്ടെങ്കിൽ അത് ഈ വിളയ്ക്ക് ഏറ്റവും നല്ല കാര്യമാണ്. അല്ലാത്തപക്ഷം പൂവിടുന്നത് മുതൽ കായ മൂപ്പാകുന്നതുവരെയുള്ള സമയത്ത് വലിയ അളവിൽ വെള്ളത്തിന്റെ ആവശ്യം ഉണ്ടാകും. അതിന് സാഹചര്യമുള്ളവർ മാത്രം വാണിജ്യ കൃഷിക്ക് ഇറങ്ങിയാൽ മതിയാകും.
3. റബറിനെക്കാൾ പരിപാലനം ആവശ്യമുള്ള മരമാണ് റമ്പൂട്ടാൻ. കൊമ്പുകള്‍ കോതൽ, കൃത്യമായ വളപ്രയോഗം, ചിട്ടയായ ജലസേചനം, കിളികളിൽ നിന്നും പഴങ്ങളെ രക്ഷിക്കാൻ വലയിടീൽ, കള നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ ഒരു എസ്റ്റേറ്റിൽ ചെയ്യുന്ന കൃത്യതയോടെ ചെയ്യാൻ കഴിയണം. അല്ലാത്തപക്ഷം വാണിജ്യ കൃഷിക്ക് ഇറങ്ങരുത്.
4. വലിയ അളവിൽ കൃഷി ചെയ്യുന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞ സേവനങ്ങൾ എല്ലാം ചെയ്തു തരുന്ന സേവന ദാതാക്കൾ (Service Providers) നിങ്ങളെ തേടിയെത്തും. അതിനുള്ള കൂലി നൽകിയാൽ മതിയാകും.
5. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന നല്ല തോട്ടങ്ങളെ തേടി വൻകിട കച്ചവടക്കാർ തന്നെ എത്തിക്കൊള്ളും. ഒരുപക്ഷേ കൊമ്പുകോതൽ, വലയിടിൽ പോലെയുള്ള കാര്യങ്ങൾ അവർ തന്നെ ചെയ്തുകൊള്ളും. അവരെ സംബന്ധിച്ച് ഗുണമേന്മയുള്ള വലിപ്പമുള്ള പഴങ്ങൾ വിറ്റു പോകാൻ പ്രയാസമില്ല. അങ്ങനെയുള്ള തോട്ടങ്ങളും കർഷകരും നിലനിൽക്കേണ്ടത് അവരുടെയും കൂടി ആവശ്യമാണ്. അതായത് അവിടെ ഒരു 'വിൻ-വിൻ' സാഹോദര്യം ഉയർന്നുവരുന്നു.
6. ആദ്യ വർഷങ്ങളിൽ പൈനാപ്പിൾ പോലെയുള്ള ഇടവിളകൾ കൃഷി ചെയ്യുന്നത് കൂടുതൽ വരുമാനം കിട്ടാൻ സഹായിക്കും.
7. കൃത്യമായ അകലം പാലിക്കണം എന്നുള്ളത് തോട്ടത്തിന്റെ ദീർഘകാല സ്ഥിരതയിൽ നിർണായകമാണ്. സാധാരണഗതിയിൽ ആറ് മുതൽ എട്ട് മീറ്റർ വരെയാണ് രണ്ടു ചെടികൾ തമ്മിൽ കൊടുത്ത് കാണുന്ന അകലം. അങ്ങനെ വരുമ്പോൾ പൂർണ്ണവളർച്ചയെത്തിയ ചെടികൾക്ക് ഓരോ വർഷവും നല്ല രീതിയിൽ കൊമ്പ് കോതൽ (Hard pruning) നടത്തേണ്ടി വരും. അല്ലെങ്കിൽ അവയുടെ ശിഖരങ്ങൾ തമ്മിൽ ഓവർ ലാപ്പ് ചെയ്യും. ആയതിനാൽ 12 മീറ്റർ അകലത്തിൽ കൃഷി ചെയ്യുന്നതാവും അഭികാമ്യം.
8. വാണിജ്യ റംബുട്ടാൻ കൃഷി ജലത്തെ അമിതമായി ആശ്രയിക്കുന്ന ഒന്നാണ്. റബ്ബറും റമ്പൂട്ടാനും തമ്മിൽ വ്യത്യസ്തമാകുന്നതും ഇക്കാര്യത്തിലാണ്. വേനലിന്റെ കാഠിന്യം കൂടുന്ന നാലു (ഫെബ്രുവരി - മെയ്‌) മാസങ്ങളിൽ പൂർണ വളർച്ചയെത്തിയ ഒരു മരത്തിന് കുറഞ്ഞത് 100 ലിറ്റർ വെള്ളം എങ്കിലും ദിവസവും സൂക്ഷ്മ ജലസേചന രീതിയിലൂടെ നൽകാൻ കഴിയുമെങ്കിൽ മാത്രം വാണിജ്യ റംബുട്ടാൻ കൃഷിക്ക് ഇറങ്ങിയാൽ മതിയാകും.
9. ചെടിയുടെ വളർച്ചാഘട്ടം അനുസരിച്ച് മണ്ണ് പരിശോധനയെ അടിസ്ഥാനമാക്കി വലിയ അളവിൽ ജൈവവളങ്ങളും ആവശ്യത്തിന് എൻ പി കെ വളങ്ങളും പാകത്തിന് സൂക്ഷ്മ മൂലകങ്ങളും ചേർന്നുള്ള സംയോജിത മൂലക പരിപാലനം (Integrated Nutrient Management) വളരെ അനിവാര്യമാണ്. അത് ഉൽപാദനം വർദ്ധിപ്പിക്കാനും കായകളുടെ ഗുണമേന്മ കൂട്ടുവാനും സഹായിക്കും. അവിടെ ഗോമൂത്രവും ചാണകവും എന്ന ചിന്താഗതി സഹായകമാകില്ല. മുന്തിയയിനം ജല ലേയ വളങ്ങളും (Water Soluble Fertilizers) ശാസ്ത്രീയമായി കൊടുക്കാൻ കൃഷിക്കാരൻ പഠിക്കണം.
10. റംബുട്ടാൻ തേനീച്ചകളുടെ സഹായത്തോടെ പരപരാഗണം (Cross Pollination) നടക്കുന്ന ഒരു വന്യ വൃക്ഷവിളയാണ്. ആയതിനാൽ ചെടികളിൽ തളിക്കുന്ന രാസ വസ്തുക്കളുടെ അളവ് തുലോം പരിമിതപ്പെടുത്തേണ്ടതുണ്ട്. തേനീച്ചകളെ ആകർഷിക്കുന്ന ചെടികൾ അതിരുകളിൽ വച്ചു പിടിപ്പിക്കുന്നതും തോട്ടത്തിൽ തേനീച്ച കോളനികൾ സൂക്ഷിക്കുന്നതും വലിയ ഗുണം ചെയ്യും.
11. കളനാശിനികൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് സ്വാഭാവികമായ രീതിയിൽ കളകളെ വെട്ടി നിയന്ത്രിക്കുന്നതാണ്. അത്തരത്തിലുള്ള ജൈവ അവശിഷ്ടങ്ങൾ ചെടിക്ക് പുതയായി ചെടിത്തടങ്ങളിൽ ഇടുന്നത് കൂടുതൽ ഗുണം ചെയ്യും.

ഭാവിയിലെ വിപണിയും സാധ്യതകളും

കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാഷണൽ ഹൈവേയുടെ വികസനവും വിഴിഞ്ഞം പോർട്ടിന്റെ വികസനവും ഇത്തരത്തിലുള്ള ഉന്നതമൂല്യമുള്ള പഴവർഗ്ഗ വിളകളുടെ കൃഷി വികസനത്തെ വലിയതോതിൽ സഹായിക്കും. വളരെ ഷെൽഫ് ലൈഫ് കുറഞ്ഞ ഉൽപ്പന്നമായതുകൊണ്ട് തോട്ടത്തിന്റെ പുതുമയോടെ (Garden Fresh) തന്നെ ഉപഭോക്താവിൽ എത്തണം. കർഷകനോ കച്ചവടക്കാരനോ അതിന് ആവശ്യമായുള്ള കോൾഡ് ചെയിൻ സൗകര്യങ്ങൾ ഉണ്ടാകണം.

കേരളത്തിൽ ഇപ്പോൾ ഏതാണ്ട് 7000 ഹെക്ടറിൽ റംബുട്ടാൻ കൃഷി വ്യാപിച്ചതായി ഹോം ഗ്രോൺ വൃത്തങ്ങൾ നിരീക്ഷിക്കുന്നു. ഗതാഗത സംഭരണ സൗകര്യങ്ങൾ വർധിക്കുന്നതിനനുസരിച്ച് അടുത്ത 30 വർഷത്തിനുള്ളിൽ ഇത് നാലുലക്ഷം ഹെക്ടറിലേക്ക് എത്തിയേക്കാം എന്ന് കരുതുന്നവരുണ്ട്. ഇപ്പോഴുള്ള വില ഭാവിയിൽ ലഭിക്കില്ല എന്നും കരുതപ്പെടുന്നു. കിലോയ്ക്ക് 75 - 90 രൂപ നിരക്കിൽ ഇതിന്റെ വില സ്ഥിരപ്പെട്ടേക്കാം. ഈ നിരക്കിൽ നൽകിയാൽ ലാഭം ഉണ്ടാകുമെങ്കിൽ മാത്രം ഇതിലേക്ക് ഇറങ്ങിയാൽ മതിയാകും.

N18 പോലെയുള്ള ആകർഷകമായ നിറവും താരതമ്യേന മെച്ചപ്പെട്ട ഷെൽഫ് ലൈഫും ഉള്ള ഇനങ്ങൾ തന്നെയാകും വാണിജ്യ തോട്ടങ്ങൾക്ക് ഉചിതം. വീട്ടാവശ്യങ്ങൾക്ക് (Homestead Cultivation) സീസർ, E35, കിംഗ് പോലെയുള്ള ഇനങ്ങൾ പരിഗണിക്കാം.

"കൃഷിയെ ബിസിനസ് ആയി കണ്ട് മുതൽമുടക്കി ശാസ്ത്രീയമായി പരിപാലിക്കുന്ന വൻകിട കർഷകരുടെ വിളയാട്ടം ആയിരിക്കും ഈ മേഖലയിൽ ഭാവിയിൽ കാണാൻ കഴിയുക. ചെറുകിടക്കാർക്ക് പിടിച്ച് നിൽക്കാൻ കഴിയാതെ വരും."

റംബുട്ടാൻ, മാങ്കോസ്റ്റീൻ, ഡ്രാഗൺ ഫ്രൂട്ട്, അവക്കേഡോ എന്നിവയ്ക്കൊപ്പം നല്ലയിനം പ്ലാവുകളും മാവുകളും കൂടി ഇടകലർത്തി കൃഷി ചെയ്യുന്നത് വർഷം മുഴുവൻ പണിക്കാരെ നിലനിർത്തുന്നതിനും നിരന്തര വരുമാനം ഉറപ്പാക്കുന്നതിനും സഹായിക്കും.

പ്ലാന്റേഷൻ നിയമങ്ങളിൽ ഉചിതമായ ഭേദഗതികൾ വരുത്തി ഇതിന് ആക്കം കൂട്ടാൻ സർക്കാർ മുന്നോട്ടുവരുന്ന പക്ഷം മധ്യ ഏഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ മെട്രോ സിറ്റികളിലേക്കും പഴങ്ങൾ എത്തിക്കുന്ന രാജ്യത്തിന്റെ 'പഴക്കൂട'യാകും ഭാവിയിൽ കേരളം.

അതിന്റെ സാമ്പത്തിക, സാമൂഹ്യ, വാണിജ്യ പ്രശ്നങ്ങൾ ബന്ധപ്പെട്ട ഗവേഷണ കേന്ദ്രങ്ങളും വകുപ്പുകളും ഏജൻസികളും കൂട്ടായി ചർച്ച ചെയ്യാൻ ഇനി വൈകരുത് എന്നാണ് നോമിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ ഒരു നല്ല ചർച്ച നടത്താൻ എല്ലാ കർഷകരും മുന്നോട്ട് വരിക. നയങ്ങളിൽ വേണ്ട മാറ്റങ്ങൾ നിർദേശിക്കുക.

എന്നാൽ അങ്ങട്...

- പ്രമോദ് മാധവൻ
Grafting Class Kerala

പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,

നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ നിങ്ങൾക്ക് പഠിക്കാം!

ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.

എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?

  • 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
  • വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
  • ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
  • സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.

എന്തൊക്കെ പഠിക്കാം?

മാവ്, പ്ലാവ്, ജാതി, പേര, സപ്പോട്ട തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.

തീയതി 2026 ഏപ്രിൽ 12 (ഞായർ)
സമയം രാവിലെ 9:00 മുതൽ 3:00 വരെ
സ്ഥലം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ - നായടിപ്പാറ റോഡ്)
ഫീസ് ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ)

⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.

ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ


Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section